Monday, May 20, 2013

മറവിയോര്‍മ്മകള്‍ 

ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അവളുണ്ടായിരുന്നു. 
എന്താ പറ്റിയതെന്ന്‌ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ , മൂക്കില്‍ നിന്നും ബ്ലഡ് വരുന്ന കാര്യം പറഞ്ഞു. സൈനസൈറ്റിസിന്റെ പ്രശ്നമാണെന്നു പറഞ്ഞൊഴിഞ്ഞു. 
മെഡിക്കല്‍ സയന്‍സിനു പഠിക്കുന്നവളായതു കൊണ്ടാകും , ആവര്‍ത്തിച്ചു ചോദിച്ചു. ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചു. പോകില്ല എന്ന്‌ ഞാന്‍ സത്യം ചെയ്തു. 
അങ്ങനെയൊന്നും ചാകില്ല എന്നുറപ്പുണ്ടായിരുന്നു; ഉണ്ടായിരുന്നു എന്നല്ല, ഇപ്പോഴുമുണ്ട്. 

ഒടുവിലവള്‍ പറഞ്ഞു.
"നീയില്ലയെങ്കില്‍ പിന്നെ ഞാനുമില്ല..!!"
അടുത്തു നിന്ന്‌ അവളതു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.   

ഇപ്പോ വര്‍ഷമൊന്നു കഴിഞ്ഞു.
ജീവിതത്തിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിലെങ്ങും അവളില്ല.
ആശുപത്രിയില്‍ പോകാതിരുന്നിട്ടും ഞാന്‍ ചത്തതുമില്ല.
----------------------------------------------------
ഇപ്പോ ഓര്‍ക്കുമ്പോ മനസ്സിലാകുന്നു.
കഷ്ടകാലത്തിനു ഞാനെങ്ങാനും ചത്തിരുന്നെങ്കില്‍ , അവളിപ്പോ പടക്കം പൊട്ടിച്ച് ആഘോഷിച്ചേനെ...!!!  

1 comment: