Wednesday, January 25, 2012

പതിനെട്ടാം പട്ട


കല്യാണത്തലേന്ന്‌
സമ്മാനം കൊടുത്ത് പുറത്തിറങ്ങുമ്പോഴാണ്‌
മുറ്റത്തുനിന്നൊരു തൈത്തെങ്ങ്
തലയാട്ടിക്കാണിച്ചത്

കൂട്ടുകാരീ,
മണ്ണടിഞ്ഞ പ്രണയത്തിനുമേല്‍
ഒരു പതിനെട്ടാം പട്ട വച്ചപ്പോഴെങ്കിലും പറയാമായിരുന്നു,
വെറുതെ സമയം കളയേണ്ടെന്ന്‌....

2 comments:

  1. പ്രണയത്തിന്റെ ഭിക്ഷാപാത്രം
    ഞാന്‍ നിനക്ക് നേരെ നീട്ടിയപ്പോള്‍
    നീ തന്ന അവഗണയുടെ ചില്ലറത്തുട്ട്
    എന്റെ ശവകുടീരത്തില്‍
    മറവ് ചെയ്യാന്‍ ഒസ്യത്ത്
    എഴുതി വെച്ചിട്ടുണ്ട്.
    തെണ്ടികളുടെ മരണം
    ശവക്കുഴിപോലുമില്ലാത്തവരാണെന്ന
    തിരിച്ചറിവാണ് നല്‍കുന്നത്
    ഞാന്‍ യാത്രയാകുമ്പോള്‍
    നീ കരയരുത്.
    മണ്ണില്‍ മഴത്തുള്ളികള്‍
    പതിക്കുമ്പോള്‍ എനിക്ക് വേദനിക്കും,
    മഴ നിന്റെ കണ്ണീരാണെന്ന്
    മരിച്ചെങ്കിലും എനിക്ക് അറിയാം.

    ReplyDelete
  2. മരിച്ച പ്രണയത്തിന്റെ സ്മാരകമായി, ഒരു പതിനെട്ടാം പട്ട പോലും നമുക്കിടയില്‍ ഇല്ലാതാകുമ്പോള്‍ 
    ഇതു വഴികടന്നു പോകുന്ന കാറ്റിനോടും വെയിലിനോടും 
    നാമെങ്ങനെ കടപ്പെട്ടവരാകും ...???

    ReplyDelete