Sunday, November 4, 2012

വേനല്‍ക്കൊയ്ത്ത്


രുള്‍ വഴിയിലെത്തുമ്പോള്‍
വിട്ടുകളയുമെന്നുറപ്പില്ലാത്ത
ഒരു കൈ
കോര്‍ത്തു പിടിക്കാനില്ലാത്തതുകൊണ്ടാണ്‌
ഞാനിങ്ങനെ ഒറ്റയാകുന്നത്

മറിച്ചു നോക്കിയതും ,
വായിച്ചതുമൊക്കെ
എഴുതാപ്പുറങ്ങളിലെ
മഷിക്കറുപ്പുകളായിരുന്നു

അകന്നു നില്‍ക്കുന്നവരൊക്കെ
ഒരേ നുകത്തിലെ കാളകളാകുന്നതും ,
അവരുടെ ചിന്തകള്‍
ചാലു കീറുന്നൊരു കലപ്പയാകുന്നതും
എന്റെ ഹൃദയം
ഉഴാന്‍ പാകമായൊരു
നിലമായതുകൊണ്ടാകും ...!!

മണ്ണിനു നീറ്റലില്ലെന്നു കരുതി
ചാലു കീറുക..
നിന്റെ കലപ്പ മുനയാലൊരു
കവിത കോറുക...

ഉണങ്ങി വരളാന്‍ വേനലും ,
വിത്തു വിതയ്ക്കാന്‍ മഴയും
ഇനി ബാക്കിയില്ലെന്ന്‌
പറഞ്ഞു തരരുത്;
നീ പറയാതെ അതെനിക്കറിയാം ...!!!
----------------------------------------
വെറും ചടങ്ങിന്റെ gud ngt മെസ്സേജുകളിലേക്ക് ഒതുങ്ങിപ്പോയ സൌഹൃദങ്ങള്‍ക്ക്...

2 comments:

  1. മറിച്ച് നോക്കിയതും വായിച്ചതുമൊക്കെ എഴുതാപ്പുറങ്ങളിലെ മഷിക്കറുപ്പായിരുന്നു ....

    ReplyDelete
    Replies
    1. എഴുതിയതൊക്കെ അക്ഷരത്തെറ്റുകളുമായിരുന്നു....!!!

      Delete