പടിയിറങ്ങിയവരോട്,
അവരുടെ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുമ്പോൾ
സന്തോഷത്തിന്റെ നിമിഷങ്ങളിലൊക്കെ അവരൊരു പൂക്കാലമാകും.
അവരുടെ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുമ്പോൾ
സന്തോഷത്തിന്റെ നിമിഷങ്ങളിലൊക്കെ അവരൊരു പൂക്കാലമാകും.
നമ്മുടെ വെയിൽവഴികളിലേക്ക് സ്നേഹം വസന്തമായി കൊഴിഞ്ഞു വീഴും.
കൂടെ നടന്ന വഴിയോരങ്ങളിൽ...
ചേർത്തു പിടിച്ച നിസ്‌ക്കാരപ്പായയിൽ...
ചേർന്നിരുന്നുണ്ട പെരുന്നാളുച്ചകളിൽ...
കാലം ഓർമ്മകളെ കുടഞ്ഞിടും.
ചേർത്തു പിടിച്ച നിസ്‌ക്കാരപ്പായയിൽ...
ചേർന്നിരുന്നുണ്ട പെരുന്നാളുച്ചകളിൽ...
കാലം ഓർമ്മകളെ കുടഞ്ഞിടും.
സന്തോഷിക്കുന്ന നിമിഷങ്ങളിലൊക്കെ അദൃശ്യമായി അവർ നമ്മോടൊപ്പം ചേരും,
ചിരിയ്ക്കും,
സന്തോഷിയ്ക്കും.
ചിരിയ്ക്കും,
സന്തോഷിയ്ക്കും.
ആ സന്തോഷങ്ങളിലേക്ക്,
പടിയിറങ്ങിയ പ്രിയപ്പെട്ടവരിലേക്ക് ഈ പെരുന്നാളിനെ ഞാൻ ചേർത്തു വയ്ക്കുന്നു....
പടിയിറങ്ങിയ പ്രിയപ്പെട്ടവരിലേക്ക് ഈ പെരുന്നാളിനെ ഞാൻ ചേർത്തു വയ്ക്കുന്നു....
----------------------------------
മുപ്പതു ദിവസമില്ലാതിരുന്ന ക്ഷീണം,
അന്നാണ് വന്നു കേറുക...!!
അന്നാണ് വന്നു കേറുക...!!
അടുക്കളയിൽ പാത്രങ്ങളൊക്കെ ഒച്ച കൂട്ടുന്നുണ്ടാവും...
കടുക് വറക്കുന്ന മണം കിടന്നു കറങ്ങുന്നുണ്ടാവും....
കടുക് വറക്കുന്ന മണം കിടന്നു കറങ്ങുന്നുണ്ടാവും....
ഏഴുമണിയ്‌ക്കെന്നു പറഞ്ഞാൽ,
കൃത്യം ഏഴുമണിയ്ക്ക് നിസ്കാരം തുടങ്ങും.
അതോണ്ട് വിസ്തരിച്ച് കുളിക്കാനൊന്നും കഴിയാറില്ല
കൃത്യം ഏഴുമണിയ്ക്ക് നിസ്കാരം തുടങ്ങും.
അതോണ്ട് വിസ്തരിച്ച് കുളിക്കാനൊന്നും കഴിയാറില്ല
തലേന്ന് രാത്രിയിലാണ് വാങ്ങുക.
ബഹളത്തിനിടയ്ക്ക് ഏതെങ്കിലും ഒന്നെടുത്ത് കാശും കൊടുത്തിറങ്ങും.
ബഹളത്തിനിടയ്ക്ക് ഏതെങ്കിലും ഒന്നെടുത്ത് കാശും കൊടുത്തിറങ്ങും.
നടന്ന് പോകാനുള്ള ദൂരമായതുകൊണ്ടല്ല.
ബൈക്ക് മറ്റാരെങ്കിലും കൊണ്ട് പോയിട്ടുണ്ടാവും
ബൈക്ക് മറ്റാരെങ്കിലും കൊണ്ട് പോയിട്ടുണ്ടാവും
എത്ര തക്ബീര് ചൊല്ലി എന്ന് പടച്ചോന് മാത്രം അറിയാം....
മനസ്സപ്പോൾ വീട്ടിലെത്തുന്ന വിരുന്നുകാരിലോ,
അടുക്കളയിലെ ബിരിയാണിപ്പാത്രത്തിലോ ആയിരിക്കും.
അടുക്കളയിലെ ബിരിയാണിപ്പാത്രത്തിലോ ആയിരിക്കും.
പെരുന്നാളോർമ്മകളിൽ ഏറ്റവും ഹൃദ്യമായത്...
അഞ്ചുനേരം കൃത്യമായി എല്ലാ ദിവസവും പോകുന്നവര് പോലും,
അന്നൊരു ദിവസം അങ്ങനാണ്....
അന്നൊരു ദിവസം അങ്ങനാണ്....
അവരൊക്കെയെവിടെയാണെന്ന്....
എന്ത് ചെയ്യുകയാണെന്ന്......
ഇനിയെന്നാണെന്ന്.....
എന്ത് ചെയ്യുകയാണെന്ന്......
ഇനിയെന്നാണെന്ന്.....
കയ്യിലപ്പോൾ,
എന്നോ പറ്റിയ നനഞ്ഞ മണ്ണ് മണക്കും...
എന്നോ പറ്റിയ നനഞ്ഞ മണ്ണ് മണക്കും...
'എന്തു പറ്റി...?' എന്ന് ചോദിക്കും...
'ഒന്നുമില്ല' എന്ന് കള്ളം പറയും....
ചോപ്പും,
മഞ്ഞയും,
വെള്ളയും,
നീലയും വിരിഞ്ഞ് വിടർന്നു നിൽക്കും......
മൈലാഞ്ചിച്ചെടികളും,
ചന്ദനവും ഓർമ്മകളെ കുടഞ്ഞിടും......
മഞ്ഞയും,
വെള്ളയും,
നീലയും വിരിഞ്ഞ് വിടർന്നു നിൽക്കും......
മൈലാഞ്ചിച്ചെടികളും,
ചന്ദനവും ഓർമ്മകളെ കുടഞ്ഞിടും......
"അങ്ങനങ്ങ് പോകാൻ പറ്റുവോ,
ഞാൻ കൂടെയില്ലേ എപ്പോഴും...??" എന്ന് ചോദിക്കും.
ഞാൻ കൂടെയില്ലേ എപ്പോഴും...??" എന്ന് ചോദിക്കും.
കൂടെ നിന്നവർക്കൊന്നും,
അങ്ങനെയങ്ങ് പോകാൻ കഴിയില്ലെന്ന്
കാറ്റും,
കടലും,
കരയും,
മഴയും,
മഞ്ഞും,
ആകാശോം,
നക്ഷത്രങ്ങളും പറയും.
അങ്ങനെയങ്ങ് പോകാൻ കഴിയില്ലെന്ന്
കാറ്റും,
കടലും,
കരയും,
മഴയും,
മഞ്ഞും,
ആകാശോം,
നക്ഷത്രങ്ങളും പറയും.
അങ്ങനെ,
കൂടെയുണ്ടായിരുന്നവരുടെ കൂടെ നിന്ന്
ലോകത്തോടൊപ്പം നമ്മളുറക്കെ പറയും...
കൂടെയുണ്ടായിരുന്നവരുടെ കൂടെ നിന്ന്
ലോകത്തോടൊപ്പം നമ്മളുറക്കെ പറയും...
ഈദ് മുബാറക്ക്.....
--------------------------
നന്ദി,
സ്നേഹം....
നീ വരയ്ക്കുമ്പോഴാണ് ഞാനേറ്റവും സന്തോഷിക്കുന്നത് എന്ന വാക്കിന്....
ഖബറുകൾക്കരികിൽ പൂന്തോട്ടമൊരുക്കേണ്ടേ എന്നു പറഞ്ഞ സൗഹൃദത്തിന്....
ജീവിതത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഇറങ്ങിപ്പോയിട്ടും,
ഓർമ്മകളിൽ വസന്തമാകുന്നവർക്ക്....
പിന്നെ,
പ്രിയപ്പെട്ട എല്ലാവർക്കും....
ഈദ് മുബാറക്ക്....
എന്താണ് ഇപ്പോഴൊന്നും എഴുതാത്തത്?
ReplyDeleteഓട്ടങ്ങളിലാണ്.... 😍😍😍
Deletekanunne illalo varakalum ezhuthum
ReplyDeleteഓട്ടങ്ങളിൽ ആയിരുന്നു / ആണ്... ❤❤❤
Delete